Tuesday, July 17, 2012

പൂങ്കുടി പാലത്തിനിക്കരെ...

പതിനഞ്ചു വര്‍ഷത്തിന്റെ നീണ്ട ഇടവേളയ്ക്കു ശേഷം ചാലിയാറിന്റെ മാറിലേക്ക്‌ തിമര്‍ത്തു പെയ്യുന്ന മഴയെ നോക്കിക്കാണുകയാണ് ഞാന്‍.ആര്‍ത്തലച്ചു പെയുന്ന മഴയെയും വഹിച്ചു കൊണ്ട് ആരെയും നോവിക്കാതെയുള്ള ചാലിയാറിന്റെ ഒഴുക്ക് കണ്ടിട്ട് പതിനഞ്ചു വര്‍ഷത്തിലേറെ ആയിരിക്കുന്നു. അന്ന് പക്ഷെ ചാലിയാറിന് ഇതിലേറെ ഒഴുക്കുണ്ടായിരുന്നു. വികസനത്തിന്റെ നീണ്ട നാവുകള്‍ പുഴയ്ക്കു കുറുകെ  രെഗുലെടരുകളും പാലങ്ങളും പണിതപ്പോള്‍ തുടച്ചു നീക്കപ്പെട്ട ഒരുപാട് കാര്യങ്ങളില്‍ ഒന്ന് ഈ ചാലിയാറിന്റെ സ്വതന്ത്രമായ ഒഴുക്കായിരുന്നു എന്ന്‍ ഞാന്‍ അല്ലാതെ മറ്റാരെങ്കിലും തിരിച്ചറിഞ്ഞിട്ടുണ്ടാവുമോ. ചാലിയാറിന്റെ തീരത്തെ ഈ ഗ്രാമത്തിന്റെ മുഖം ഇത്ര വിക്രുതമായത് എന്നുമുതല്‍ ആയിരുന്നു...? രാത്രി പത്തുമണിക്ക് കടത്തുകാരന്‍ ഉറങ്ങാന്‍ പോവുന്നതിനു മുന്‍പ് വീട്ടിലെത്തിയിരുന്ന അച്ചനെ പോലെ തന്നെയായിരുന്നു  ഓരോ പൂങ്കുടിക്കാരനും..!. വിശാലമായ ചാലിയാര്‍ നീന്തികടന്നിരുന്ന ഒന്നോ രണ്ടോ പെരോഴിച്ച്...! പോക്കര്‍ഹാജിയുടെ  മരുതികാര്‍ കണ്ണില്‍ നിന്ന് മറയുന്നത് വരെ അത്ഭുതത്തോടെ നോക്കി നിന്നിരുന്നവര്‍....നിഷ്കളങ്കര്‍..!. പൂങ്കുടിക്കാര്‍ക്ക് വേണ്ടതെല്ലാം അവര്‍ക്ക് സ്വന്തം. ഒരു എല്‍പി സ്കൂള്‍..ഒരു യുപി സ്കൂള്‍...ഒരു  ഹൈ സ്കൂള്‍.കശുള്ളവനും ഇല്ലാത്തവനും പഠിക്കേണ്ടത് ഇവിടെ. ദൈവത്തിന്റെ സ്വന്തം നാടായിരുന്നു പൂങ്കുടി എന്നത് ഇപ്പോള്‍  പ്രായം തന്ന പക്ക്വതയുടെ തിരിച്ചറിവ്..!
                       എന്നെ തിരിച്ചറിഞ്ഞവര്‍  മൂന്നു പേര്‍..! കൂടുതല്‍ പേരെ എന്നെ തിരിച്ചറിയുന്നത്‌ ഇപ്പോള്‍ ഞാന്‍ ഭയക്കുന്നു. എത്ര മാറിയാലും ഈ വരാന്ദയില്‍  നിന്ന് കാണുന്ന ചാലിയാറിന്റെ കാഴ്ചക്ക് മാത്രം മങ്ങലേറ്റിട്ടില്ല. പുഴയിലേക്ക് തള്ളിനിന്നിരുന്ന ആ പച്ച പുല്മേടില്‍ പകലു കന്നുകാലികള്‍ സൌര്യവിഹാരം  നടത്തിയിരുന്നെങ്കിലും രാത്രികളില്‍ അവിടെ നിലാവിന്റെ വെള്ളി വെളിച്ചം മാത്രമായിരുന്നു.ഇന്ന് ഒളിച്ചും പതുങ്ങിയും മണല്‍ കടത്താന്‍ വരുന്ന ലോറികളുടെ മഞ്ഞയും ചുവപ്പും ലൈറ്റുകളും പതുങ്ങിയ മുരള്‍ച്ചയും..! സ്കൂള്‍ വിട്ടു വരുമ്പോള്‍ ഉന്നം നോക്കി എറിഞ്ഞുടച്ചിരുന്ന  ഒരേ ഒരു വിളക്കുമരത്തിന്റെ സ്ഥാനത്തു എണ്ണിയാലൊടുങ്ങാത്ത വിളക്ക് മരങ്ങള്‍..! ഇതില്‍ ഏതായിരുന്നു എന്നെ ഉന്നം നോക്കിയെറിയാന്‍ പഠിപ്പിച്ചത് ? ഏറെക്കാലം താലോലിച്ച ഓര്‍മ്മകളെ  ഒന്നുകൂടി ഉയര്‍ത്തെഴുന്നേല്‍പ്പിക്കാന്‍ പിന്നിട്ട വഴികളിലൂടെ ഒരു അതിവേഗ യാത്ര...സ്കൂളുകള്‍, വേലയുധേട്ടന്റെ ചായക്കട...( വേലായുധേട്ടന്‍...എന്നെ തിരിച്ചറിഞ്ഞ മൂന്നുപേരില്‍ ഒരാള്‍..)..
                        വഴിയിലെ ആ വീട് കണ്ടാണ്‌ ഞാന്‍ അവളെ  ഓര്‍ത്തത്‌.. ..ഷൈനി ..! കൂടെ പഠിച്ചവരില്‍ മനസ്സില്‍ മായാതെ നില്‍കുന്ന സുന്ദരി. അവളെ  ഒരിക്കലെങ്കിലും പ്രണയിക്കാത്ത ഒരു ആണ്‍കുട്ടി പോലും അന്ന് ആ സ്കൂളില്‍ ഇല്ലായിരുന്നു. മനസ്സുകൊണ്ട് അവളും ഉദാരമതി. അവളും എല്ലാരേയും പ്രണയിച്ചു. ഞാന്‍ അവളെ പ്രണയിക്കാതെ പോയത് അവളോട്‌ ഇഷ്ടം തോന്നാത്തത് കൊണ്ടല്ല. പക്ഷെ ഇടക്കാലത്ത് അവള്‍ എന്റെ ചേട്ടന്റെ കാമുകി ആയതു കൊണ്ടായിരുന്നു. കാലം എല്ലാ ഓര്‍മ്മകളെയും മാറ്റിയിട്ടില്ല. ചിലതൊക്കെ ഇന്നലെ കഴിഞ്ഞത് പോലെ മനസ്സിന്റെ കോണില്‍  എവിടെയൊക്കെയോ ഉണ്ട്. ആ വീട്ടിലേക്കു ഒന്ന് എത്തിനോക്കി. അവളുടെ മുഖത്തിന്‌ കാലം വരുത്തിയ മാറ്റം അറിയാന്‍  ചെറിയൊരു ആഗ്രഹം. എത്തി നോക്കി മുഖം തിരിച്ചത് പുറത്തു പോയി തിരിച്ചു വരുന്ന അവളുടെ മുഖത്തേക്ക്..! തന്റെ വീട്ടിലേക്കു എത്തിനോക്കുന്ന ഈ ഞരമ്പ്‌ രോഗി എതെട എന്നാ മട്ടില്‍ അവള്‍ എന്നെ തറപ്പിച്ചു നോക്കി കൊണ്ടിരിക്കുന്നു. ജാള്യത മറച്ചു ഞാന്‍ തന്നെ തുടങ്ങി. "ഷൈനി അല്ലെ? " വല്യ ഭാവ വ്യതാസം ഒന്നും ഇല്ലാതെ ഉം  എന്നാ ഒരു മൂളല്‍ മാത്രം. " എന്നെ അറിയോ..."  അവളുടെ മുഖത്തെ ഭാവം തെല്ലോന്നയഞ്ഞു ..മറുപടിയും വന്നു." എഡാ.നീ എന്താ ഇവിടെ." എന്റെ മറുപടിയെക്കളും  വേഗത്തില്‍ അവള്‍ അവളുടെ കഥ പറഞ്ഞു തീര്‍ത്തു..! പ്രേമ വിവാഹവും, വിവാഹ മോചനവും പിന്നീടുള്ള ജീവിതവും എല്ലാം ആ നില്‍പ്പില്‍ അവള്‍ പറഞ്ഞു തീര്‍ത്തു..ബൈ പറഞ്ഞു പിരിയുന്നതിനു മുന്‍പ് അവളുടെ ഒരു രാത്രിയുടെ വില അവള്‍ തന്നെ പറഞ്ഞപ്പോള്‍ അവളോട്‌  തോന്നിയ വികാരം..അത്  എന്തായിരുന്നു എന്ന് ഇപ്പോഴും അറിയില്ല. എത്ര ദിവസം ഇവിടെ  ഉണ്ടാവും എന്നാ ചോദ്യത്തിന് ഇന്ന് മടങ്ങും എന്ന് പറഞ്ഞത്  മടങ്ങാന്‍ വേണ്ടിയായിരുന്നില്ലല്ലോ.. മൂന്നു ദിവസം കൊണ്ട് പൂങ്കുടി മനസ്സില്‍ വെറുപ്പ്‌ പടര്‍ത്തിയിരിക്കുന്നു. മടങ്ങണം..! ഇത്എനിക്കറിയുന്ന പൂങ്കുടി അല്ല..
                           തിരിച്ചു പോക്കിന്റെ വഴിയില്‍, പൂങ്കുടി പാലത്തിനു നടുവില്‍ കാര്‍ നിര്‍ത്തി, ഞാന്‍ താലോലിച്ചിരുന്ന പൂങ്കുടിയെ തിരിഞ്ഞു നോക്കി. നിഷ്കളങ്കയായ അവളുടെ മാറിലേക്ക്‌ ഊര്‍ന്നിറങ്ങി, അവളിലെ നന്മയെ ഊറ്റിക്കുടിക്കുന്ന പൂങ്കുടി പാലത്തിന്റെ ഒത്ത നടുക്ക് കാര്‍ക്കിച്ചു തുപ്പി ഞാന്‍ എന്റെ പ്രധിഷേധം അര്‍പ്പിച്ചു. ഇനിയൊരു തിരിച്ചുവരവില്ലെന്നുറപ്പിച്ചു, എന്റെ ഓര്‍മ്മകളെ അവിടെ തന്നെ കുഴിച്ചു മൂടി , പാലത്തിനെ പിറകിലാക്കി ഞാനെന്റെ കാര്‍ മുന്നോട്ടെടുത്തു.

6 comments:

  1. ഇങ്ങനെ ഒരാൾ ഇവിടെ വന്നിരുന്നു!

    ReplyDelete
  2. അങ്ങനെ പൂങ്കുടിയ്ക്ക് ബൈ ബൈ പറഞ്ഞു

    ReplyDelete
  3. പൂങ്കുടി പാലം ആയിരുന്നു വില്ലന്‍ അല്ലെ?
    ഒന്നുകൂടി എഡിറ്റ്‌ ചെയ്ത് പോസ്റ്റുന്നത് നന്നായിരിക്കും.

    ReplyDelete
  4. കൊള്ളാം. എന്നാലും റാംജി മാഷ് പറഞ്ഞതു പോലെ ഒന്നു കൂടെ നന്നാക്കാം എന്ന് തോന്നുന്നു. ഇനിയും എഴുതുക...

    ReplyDelete
  5. പൂങ്കുടിപ്പാലത്തിനു വെറും ഒരു പാലം മാത്രമല്ല. അതൊരു സംസകാരത്തിന്റെ അന്തകാനും കൂടിയായി മാറി. അല്ലേ??

    ReplyDelete
  6. എഴുതിത്തെളിയുക. ആശംസകള്‍

    ReplyDelete