Tuesday, May 8, 2012

മുഖം മാറുന്ന മാതൃത്വം

ഒരു യുവതിയുടെ ബാഗില്‍ നിന്ന് കൈക്കുഞ്ഞിനെ മരിച്ച നിലയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ഈ അടുത്ത കാലത്താണ് നമ്മള്‍ കേട്ടത്. താമസിച്ചിരുന്ന ഹോസ്റല്‍ ബാത്ത് റൂമില്‍ പ്രസവിച്ച്ചിട്ട കുഞ്ഞു കരഞ്ഞപ്പോള്‍ മൂക്കും വായും പൊത്തിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊന്നു ബാഗില്‍ കേറ്റിയതാണത്രെ ഈ കലികാല മാതാവ്. ഈ വാര്‍ത്ത കേട്ട് കേരളം ഞെട്ടിത്തരിച്ചു എന്നൊക്കെ പറഞ്ഞാല്‍ അത് കളവാകും. ഇത് പോലെ ഒരു പാട് അമ്മമാരെ മലയാളം ഇതിനു മുന്‍പും എത്ര കണ്ടിരിക്കുന്നു..! ഏതൊരു വാര്‍ത്തയും വായിച്ചു മറക്കുന്ന പോലെ ഇതും പ്രത്യേകിച്ച് തന്നില്‍ ഒരു  മാറ്റവും വരുത്താതെ മലയാളി വായിച്ചു തള്ളി. ഇത് പോലുള്ള വാര്‍ത്തകള്‍ ഇനിയും വരുമെന്നിരിക്കെ, ഇതില്‍ എന്തിനിത്ര സമയം കളയാന്‍ എന്ന് പ്രബുദ്ധ കേരളം ചിന്തിച്ചാല്‍ ആരെ തെറ്റ് പറയും ? 
        മാതൃത്വം എന്നതിനെക്കാളും അഭിമാനത്തിന് വിലയിടുന്നത് കൊണ്ടാവുമോ ഇങ്ങിനെ എന്ന് സ്വാഭാവികമായ ഒരു സംശയം. എങ്കില്‍ അതിന്റെ പേരല്ലേ ദുരഭിമാനം..? അഭിമാനത്തിന്റെ ബലിക്കല്ലില്‍ വെക്കാന്‍ ഉള്ള ഒന്നാണോ മാതൃത്വവും ജനിച്ച വീണ കുഞ്ഞും ? അതോ ഇതൊക്കെ ഒരു പോക്ക്രിയുടെ വെറും സംശയങ്ങള്‍ ആണോ ? "The child is the father of the man" എന്ന് പണ്ട് വേര്‍ഡ്സ് വര്‍ത്ത് പറഞ്ഞത് ദൈവം കേട്ടിരുന്നെങ്കില്‍ ജനിക്കുന്ന കുഞ്ഞിന്റെ കൂടെ ഒരു ചാട്ടവാര്‍ കൂടെ ദൈവം കൊടുത്തു വിട്ടേനെ. ഇവിടെ 'മാന്‍' എന്ന് പറഞ്ഞത് മനുഷ്യനെ ആണെന്നിരിക്കെ, അവനു നന്നാവാന്‍ ഉള്ള അവസാനത്തെ അവസരം ആയിരുന്നേനെ അത്.  ഒരു കുഞ്ഞ് ജനിക്കുമ്പോള്‍ ഒരു അമ്മ ജനിക്കുന്നുവെങ്കിലും തന്‍ അമ്മയാവാന്‍ പോവുന്നുവെന്ന തിരിച്ചറിവ് അവളില്‍ അതിനു മുന്‍പേ ജനിക്കുന്നതാണ്. ഒരമ്മയാവാന്‍ മാനസികമായി തയ്യാറെടുക്കാന്‍ ദൈവം കൊടുത്ത ഒരു അനുഗ്രഹം. ഇതെല്ലം ആണ് ഒരു അമ്മയെ പവിത്രമാക്കുന്നത്. എല്ലാ അമ്മമാരും പവിത്രമാനെന്നുള്ള കാഴ്ചപ്പാടും കലോചിതമായുള്ള മാറ്റങ്ങള്‍ക്കു വിധേയമാവേണ്ടതുണ്ട്. കൈകുഞ്ഞിനെ ഉപേക്ഷിച്ചു കടന്നു കളയുന്നവര്‍, ശ്വാസം മുട്ടിച്ചു കൊന്നു ചാക്കില്‍ കെട്ടുന്നവര്‍, ജീവനോടെ കുഞ്ഞിനെ ചവറ്റു കൊട്ടയില്‍ എറിയുന്നവര്‍, ഇവരും അമ്മമാരോ..?
           മാതൃത്വം ബാധ്യതയാവുന്ന ഒരോ നാരീ ജന്മവും മാനവരാശിക്ക് ബാധ്യതയാണ്. കൊടിയുടെ  നിറം നോക്കി തലയരിഞ്ഞുവീഴ്ത്തുന്ന പാര്‍ട്ടിക്കാരാ..ജനിച്ചു വീഴുമ്പോള്‍ തന്നെ കോന്നൊടുക്കപ്പെടുന്ന ഈ പിഞ്ചു  കുഞ്ഞിനു വേണ്ടി ഒരിറ്റു കണ്ണീര്‍  പൊഴിക്കുക.മാനവരാശിയുടെ അന്തകരാവുന്ന, മനസാക്ഷിയില്ലാത്ത ഈ മഹിളാമണികള്‍ ഈ സമൂഹത്തിന്റെ തന്റെ സൃഷ്ടിയാണ്.കപട സദാചാരത്തിന്റെ വന്മതില്‍തീര്‍ത്തു,ഒരാളുടെ ജീവിതത്തിന്റെ സ്ക്രീന്‍പ്ലേ ഒരുക്കുംബോഴാണ്‌ ജീവിക്കാന്‍ വേണ്ടി  ദുരഭിമാനിയെങ്കിലും ആവേണ്ടി വരുന്നത്. കഴുത്തു ഞെരിക്കപ്പെടുന്ന ശൈശവത്തിനും  വലിച്ചെറിയപ്പെടുന്ന മാത്രുത്വതിനും ഞാനും നീയും  അടങ്ങുന്ന സമൂഹമാണ്‌  ഉത്തരവാദികള്‍. മാനുഷിക മൂല്യങ്ങള്‍ക്ക് വിലകല്‍പ്പിക്കാത്ത എന്ത് സദാചാരമാണ് ഇവിടെ നടപ്പില്‍ വരുത്തേണ്ടത് എന്നാണ് ഇപ്പോഴും മനസ്സിലാവാത്തതും ഉത്തരും കിട്ടാത്തതും ആയ ചോദ്യം..! 




4 comments:

  1. പ്രിയ സുഹൃത്തേ,

    ഞാനും താങ്കളെപ്പോലെ വളര്‍ന്നു വരുന്ന ഒരു എളിയ എഴുത്തുകാരനാണ്‌. മുപ്പതോളം ചെറുകഥകള്‍ എഴുതിയിട്ടുണ്ട്. ഒരു പുതിയ സംരംഭത്തിന് നാന്ദി കുറിക്കുവാന്‍ എനിക്ക് താങ്കളുടെ സഹായം ആവശ്യപ്പെടാനാണ് ഈ കുറിപ്പെഴുതുന്നത്.

    ഞാന്‍ ഈയിടെ ഒരു നോവല്‍ എഴുതി പൂര്‍ത്തിയാക്കി അതുമായി ഒരു പ്രമുഖ വാരികയുടെ പത്രാധിപരെ കാണുവാന്‍ പോയി. പക്ഷെ അദ്ദേഹം അത് വായിച്ച് നോക്കുന്നത് പോയിട്ട് ഒന്ന് വാങ്ങി നോക്കുവാന്‍ പോലും തയ്യാറായില്ല. പുതിയ എഴുത്തുകാരുടെ സൃഷ്ടികള്‍ ആവശ്യമില്ലെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഒന്ന് വായിച്ച് നോക്കിയിട്ട് തിരികെ തന്നോളൂ എന്ന് പറഞ്ഞപ്പോള്‍ വായിച്ച് നോക്കേണ്ട കാര്യമൊന്നുമില്ലെന്നും പുതിയ എഴുത്തുകാര്‍ എഴുതുന്നതൊന്നും ഇനി അത് എത്ര നല്ലതാണെങ്കിലും വായനക്കാര്‍ക്ക് വേണ്ടെന്നുമാണ് അദ്ദേഹം പറഞ്ഞത്. പുതിയ ആളുകളുടെയൊക്കെ കഥകള്‍ ആര്‍ക്കു വേണം? എന്നാണ് അദ്ദേഹം ചോദിച്ചത്.

    വലിയ എഴുത്തുകാര്‍ കുത്തിക്കുറിച്ചു വിടുന്ന ഏത് ചവറുകളും അവരുടെ വീട്ടുപടിക്കല്‍ കാത്തു കെട്ടിക്കിടന്ന് വാങ്ങിക്കൊണ്ടുപോയി പ്രസിദ്ധീകരിക്കുന്ന ഈ പത്രാധിപന്മാര്‍ നമ്മെപ്പോലുള്ള പുതിയ എഴുത്തുകാര്‍ എത്ര നല്ല സൃഷ്ടികള്‍ എഴുതി അയച്ചാലും ഒന്ന് വായിച്ച് നോക്കുക പോലും ചെയ്യാതെ ചവറ്റു കൊട്ടയിലേക്ക് വലിച്ചെറിയുകയാണ്‌ പതിവ്.

    ഈ സ്ഥിതിക്ക് ഒരു മാറ്റം വരേണ്ടത് അത്യാവശ്യമല്ലേ? ഇവിടെ ഒരു എം.ടിയും മുകുന്ദനും പുനത്തിലും മാത്രം മതിയോ? അവരുടെ കാലശേഷവും ഇവിടെ സാഹിത്യവും വായനയും നില നില്‍ക്കേണ്ടേ?

    മേല്‍ പറഞ്ഞ പത്രാധിപരുടെ മുന്നില്‍ നിന്ന് ഇറങ്ങിവന്ന ശേഷം ഞാനൊരു കാര്യം മനസ്സിലുറപ്പിച്ചിരിക്കുകയാണ്. ഇനി ഒരു കാരണവശാലും ഞാന്‍ ആ നോവലും കൊണ്ട് മറ്റൊരു പത്രാധിപരെ കാണാന്‍ പോകില്ല . ഇന്ന് മുതല്‍ ഞാനതെന്‍റെ ബ്ലോഗില്‍ പോസ്റ്റ്‌ ചെയ്യാന്‍ പോകുകയാണ്. 'മുഖം' എന്ന് പേരിട്ടിരിക്കുന്ന ഈ നോവല്‍ ആദ്യന്തം ഉദ്വേഗഭരിതമായ, സസ്പെന്‍സ് നിറഞ്ഞ ഒരു കുറ്റാന്വേഷണ കഥയാണ്.വായനക്കാര്‍ക്ക് മടുപ്പ് തോന്നാതിരിക്കാന്‍ ഓരോ വരിയിലും, ഓരോ സംഭാഷണത്തിലും ഞാന്‍ വളരെയധികം ശ്രദ്ധ കൊടുത്തിട്ടുണ്ട്‌.

    ഇന്ന് മുതല്‍ ഞാന്‍ ഇതിന്‍റെ ഓരോ അദ്ധ്യായങ്ങളായി പോസ്റ്റ്‌ ചെയ്യാന്‍ തുടങ്ങുകയാണ്. താങ്കള്‍ ഇത് മുടങ്ങാതെ വായിച്ച് താങ്കളുടെ മൂല്യവത്തായ അഭിപ്രായ നിര്‍ദേശങ്ങള്‍ നല്‍കി എന്നിലെ എളിയ കലാകാരനെ പ്രോത്സാഹിപ്പിക്കണമെന്ന് വിനയപൂര്‍വ്വം അപേക്ഷിക്കുന്നു. താങ്കള്‍ പറയുന്ന നല്ല അഭിപ്രായങ്ങളെ സ്വീകരിക്കുന്ന അതേ ഹൃദയവിശാലതയോടെ താങ്കളുടെ വിമര്‍ശനങ്ങളെയും ഞാന്‍ സ്വീകരിക്കുമെന്നും തെറ്റുകള്‍ ചൂണ്ടിക്കാണിച്ചാല്‍ അവ യഥാസമയം തിരുത്തി മുന്നോട്ട് പോകുമെന്നും ഞാന്‍ ഇതിനാല്‍ ഉറപ്പു നല്‍കുന്നു. നോവല്‍ നല്ലതല്ല എന്ന് വായനക്കാര്‍ക്ക് തോന്നുന്ന പക്ഷം അത് എന്നെ അറിയിച്ചാല്‍ അന്ന് തൊട്ട് ഈ നോവല്‍ പോസ്റ്റ്‌ ചെയ്യുന്നത് ഞാന്‍ നിര്‍ത്തിവെക്കുന്നതാണെന്നും നിങ്ങളെ അറിയിക്കുന്നു. ഇതിന്‍റെ ലിങ്ക് താങ്കളുടെ സുഹൃത്തുക്കള്‍ക്കും അയച്ചു കൊടുക്കണമെന്നും അപേക്ഷിക്കുന്നു.

    എനിക്ക് എന്‍റെ നോവല്‍ നല്ലതാണെന്ന് വിശ്വാസമുണ്ട്‌. അത് മറ്റുള്ളവര്‍ക്കും കൂടി കാണിച്ചു കൊടുക്കുന്നതിനു വേണ്ടിയാണ് ഞാന്‍ ഇങ്ങനെ ഒരു തീരുമാനവുമായി ഇറങ്ങിയത്‌. പുതിയ എഴുത്തുകാരുടെ രചനകളെല്ലാം മോശമാണെന്ന ധാരണ തിരുത്തിക്കുറിക്കുവാനുള്ള ഒരു എളിയ ശ്രമം കൂടിയാണിത് . ഇതിലേക്ക് താങ്കളുടെ നിസ്വാര്‍ത്ഥമായ സഹായ സഹകരണങ്ങള്‍ പ്രതീക്ഷിച്ചു കൊള്ളുന്നു.

    എന്ന്,
    വിനീതന്‍
    കെ. പി നജീമുദ്ദീന്‍

    ReplyDelete
  2. മാതൃതത്തിന്റെ വില അറിയാത്തവര്‍ ആണ് ഇതൊക്കെ ചെയ്യുന്നത്

    ReplyDelete
  3. You have approached this issue with clarity and maturity. We are responsible, who create that fake moral priorities and consequential insecurities in the women.
    Excellent analysis.. Keep writing!

    ReplyDelete
  4. ഒരു കുഞ്ഞിന്‍റെ ചുമതല മുഴുവന്‍ അതിന്റെ മാതാവിന് മാത്രമാണോ? ആ കുഞ്ഞിന്‍റെ അച്ഛനെക്കുറിച്ച് ഒന്നും എഴുതി കണ്ടില്ല. മറന്നതാണോ അതോ.. ബീജം നല്‍കി.

    ReplyDelete